Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muslim League

ചർച്ച വരുമ്പോൾ കാണാം ; മദ്യ നയത്തിൽ ലീഗ് കടുപ്പിക്കുന്നു

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്. മദ്യം വ്യാപിപ്പിക്കുന്ന നീക്കത്തിന് ലീഗ് എതിരാണെന്നും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ടി.വി. ഇബ്രാഹിം എംഎൽഎ പറഞ്ഞു.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്. നികുതിയിളവ് സംബന്ധിച്ച് യുഡിഎഫ് മുന്നണിയിൽ ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ വിഷയം ചർച്ചയ്ക്ക് വരുമ്പോൾ ലീഗ് തങ്ങളുടെ നിലപാട് മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഫണ്ട് കിട്ടാത്തതുകൊണ്ട് പദ്ധതിയിൽ ഒപ്പിട്ടു പോയതാണെന്ന് പിണറായി വിജയൻ തന്നെ സഭയിൽ പറഞ്ഞതാണ്. അവർ ചെയ്ത കുറ്റം യുഡിഎഫിനു മേൽ ചുമത്തേണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala

പറഞ്ഞതിൽ മാറ്റമില്ല; തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദി: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. മതതീവ്രവാദിയെന്ന് താൻ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണം പിടിക്കാൻ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞ് ലീഗ് നേതാക്കൾ എസ്എൻഡിപിയെ കൂടെക്കൂട്ടം. ഒടുവിൽ ഭരണം കിട്ടിയപ്പോൾ തള്ളിക്കളഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടും: സാദിഖലി തങ്ങൾ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മുസ്‌ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റുകൾ ഒന്നും വച്ചുമാറില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച എല്ലാ സീറ്റിലും ഇത്തവണയും പാർട്ടി മത്സരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിനു കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; ലീഗിന് അർഹമായ പരിഗണന ലഭിക്കും: സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മുന്നണി വിപുലീകരണം ആവശ്യമാണ്. എൽഡിഎഫിലെ അസംതൃപ്തർ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ പറഞ്ഞു.

സീറ്റുകൾ വച്ച് മാറൽ സംബന്ധിച്ചുള്ള ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നിയമസഭയിൽ മത്സരിക്കാൻ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Kerala

പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തി; മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പേരാമ്പ്ര പോലീസ് ആണ് സംഭവത്തില്‍ എസ്‌സി/എസ്ടി വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണി വേങ്ങേരി നല്‍കിയ പരാതിയിലാണ് നടപടി.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി.എം. ഫൈസലിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചൂലും ബക്കറ്റില്‍ ചാണകവെള്ളവുമായി ശുദ്ധികലശം നടത്തിയത്.

ചങ്ങരോത്ത് പഞ്ചായത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ആകെയുള്ള19 വാര്‍ഡില്‍ 10 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫുമാണ് അന്ന് ജയിച്ചത്.

പ്രസിഡന്‍റ് സ്ഥാനം പട്ടിക ജാതി സംവരണമായതിനാല്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയാണ് പഞ്ചായത്ത് പ്രസിഡന്‍റായത്. ദളിത് വ്യക്തി പ്രസിഡന്‍റായതിലുള്ള അമര്‍ഷമാണ് മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ ശുദ്ധികലശം നടത്താന്‍ ഇടയാക്കിയതെന്നാണ് സിപിഎം പറയുന്നത്.

Kerala

ഇടതുപക്ഷത്തെ അതൃപ്തർക്ക് യുഡിഎഫിലേക്ക് സ്വാഗതം: പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതൃപ്ത‌രായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.

തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Kerala

മുന്നണി വിടുമോ എന്ന കാര്യത്തിൽ മനപ്പായസം ഉണ്ണേണ്ട: മുസ്ലീംലീഗ്

 കൊല്ലം: യുഡിഎഫിന്‍റെ അഭിവാജ്യഘടകമായ മുസ്ലീംലീഗ് മുന്നണിവിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനൽ. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബിൽ നടന്ന മീറ്റ് ദപ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് ലീഗിന്‍റെ നിലപാട്. യുഡിഎഫിൽ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങൾ, വെൽഫയർ പാർട്ടി രാഷ്ട്രീയനിലപാടിൽ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണ്.

വെൽഫയർപാർട്ടി യുഡിഎഫിന്‍റെ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്ത്ഇസ്ലാമിയെകൂടെ ചേർക്കുന്നതു ആത്മഹത്യപരമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വന്തം അനുഭവത്തിൽനിന്നു വിളിച്ചു പറയുന്നതാണെന്നും തങ്ങൾ വ്യക്തമാക്കി. ഭരണവിരുദ്ധവികാരം കേരളത്തിൽ ശക്തമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

സാമൂഹിക മാധ്യമത്തിലെ തർക്കത്തെ തുടർന്ന് മർദനം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്‌ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.

സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.

ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Kerala

യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി; വൈക്കത്ത് കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ആകെയുള്ള 23 സീറ്റുകളിൽ കോണ്‍ഗ്രസ് പതിനാറിടത്തും കേരളാ കോണ്‍ഗ്രസ് ഏഴ് സീറ്റിലും മത്സരിക്കും.

മുസ്‌ലീം ലീഗിന് നൽകിയ വൈക്കം സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ വൈക്കം കോൺഗ്രസിനു നൽകുകയാണെന്ന് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

കിടങ്ങൂർ, തൃക്കൊടിത്താനം, അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ എന്നീ സീറ്റുകളിൽ കേരള കോൺഗ്രസ് മത്സരിക്കും.യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമായത്.

Latest News

Corehub Up